ചില കരച്ചിലുകൾ ആശ്വസിപ്പിക്കൽ ആവശ്യപ്പെടുന്നില്ല. ഞാനവളെ കരയാൻ വിട്ടു. സംസാരത്തേക്കാൾ കനപ്പെട്ട മൌനത്തിനുശേം അവൾ തുടർന്നു. “നമ്മളൊക്കെ എന്ത് നിസ്സാരമായിട്ടാണല്ലേ ജീവിതത്തെ കണ്ടത്. അച്ഛനുമമ്മയും ജീവിച്ചപോലെ. നമ്മൾക്കാ ഒരൊറ്റ മാതൃകയേ ഉണ്ടായിരുന്നുള്ളു. പക്ഷേ, വിവാനാളിൽത്തന്നെ ഒരു ജന്മം തുടരേണ്ട മരവിപ്പ് എന്നെ പൊതിഞ്ഞു. ഒരുമിച്ചൊരു ജീവിതം നടക്കില്ലെന്ന് പറഞ്ഞ് ഞാൻ അലയാൻ വിട്ട അവൻ എന്റെ കോശാന്തരങ്ങളിൽ നിറഞ്ഞുനിന്നതിനാലാണോ എന്നറിയില്ല, എനിക്കയാളെ ഇഷ്ടമായില്ല.. ഇഷ്ടമായില്ലെന്ന് മാത്രമല്ല, ഇഷ്മാവുകയേ ഇല്ലെന്നും ബോദ്ധ്യമായി. മരവിപ്പിന്റെ തുടർനാളുകളിൽ ഇടയ്ക്കൊക്കെ ഞാൻ അവനെ ഓർക്കും. പാവം. എവിടെയാണോ എന്ന് വിഷമിക്കും. ഓരോ വിഷമവും വന്നെന്നിൽ നിറയുമ്പോൾ, നഷ്ടപ്പെട്ടുപോയതും ഇനി തിരികെ കിട്ടാത്തതുമായ ആ നിറദിനത്തേപ്പറ്റി ചിന്തിക്കും. എന്താ നിന്റെ മുഖം തെളിയാത്തത് എന്ന് പലരും പലരീതിയിൽ പലവട്ടം ചോദിച്ചു. എനിക്കെന്റെ വിഷമങ്ങളെ ഭാസ്ക്കരൻ മാഷെഴുതിയ വാക്കായ ആ മൂകവേദന എന്ന് വിളിക്കാനാണിഷ്ടം. സ്വപ്നംപോലും കാണാത്ത ആ കാലത്തൊന്നും കരഞ്ഞിട്ടില്ല, ഞാൻ ഒരിക്കലും. പക്ഷേ ഇപ്പോൾ, ഈ സമയത്തിനുള്ളിൽ നിന്റെ മുന്നിൽ ഞാൻ അവനെയോർത്ത് എത്ര വട്ടം കരഞ്ഞു. എനിക്കത്ഭുതം തോന്നുന്നു. ഇത്രമാത്രം കണ്ണുനീർക്കുടങ്ങൾ എന്റെ നെറുകയിലും പേറിയിരുന്നു എന്നതിൽ! ഞാൻ പറയട്ടെ, ഞാൻ കരയുമ്പോൾ…കരയാൻ വിട്ടതിനും എന്നെ ആശ്വസിപ്പിക്കാതിരുന്നതിനും നിന്നോട് പ്രത്യേക ഇഷ്ടം.”