നിറങ്ങള്‍ തിരിച്ചറിയാന്‍
നമ്മള്‍
മനുഷ്യര്‍ക്ക് മാത്രമേ കഴിയൂ…
ശാസ്ത്രവും
പാണ്ഡിത്യവും
അഹങ്കാരവും
യന്ത്രങ്ങളിലെ അമിതവിശ്വാസവും
തൊട്ട് തൊഴുത്,
ആധുനികന്‍
ലോകാ സമക്ഷാ
ലാബിലെ അറിവ് സമര്‍പ്പിച്ചു.
മണ്ടന്‍ കുഞ്ചു തല ചൊറിഞ്ഞു.
അപ്പോള്‍,
രാത്രിശലഭങ്ങള്‍ക്ക് കാണാന്‍
നിശാപുഷ്പങ്ങള്‍ വെളുത്തതോ…?
പിടയെ കണ്ണെറിയാന്‍
പൂവന്റെ അങ്കവാലുകള്‍
പലനിറത്തില്‍ തിളങ്ങിയതോ…?
മയിലിന്റെ
പീലിയാട്ട വര്‍ണ്ണങ്ങളോ…?
ഓന്തിന്റെ
മറിമായ നിറങ്ങളോ….?
പൂക്കള്‍, പൂമ്പാറ്റകള്‍, പഴമാങ്ങ…????
ഛേ…
ഞാനെന്തൊരു മണ്ടന്‍!
‘പണ്ടിതന്‍’ പറഞ്ഞതാവും ശരി.
ഈ നിറങ്ങളൊക്കെ,
നിറം തിരിച്ചറിയുന്ന
ഏകജീവി
മനുഷ്യന് മാാാാ…. ത്രം ആസ്വദിക്കാന്‍.
അമ്പട മനുഷ്യാ….!!!
മണ്ടന്‍ കുഞ്ചു മതിമറന്നമ്പരന്നു.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.