നീര്‍പ്പോളപോലെ നശ്വരമായ ജീവിതത്തെപ്പറ്റി പഠിപ്പിക്കുന്നതാണ് ശാസ്ത്രങ്ങളേതും. വിദ്യയെ സമ്പത്തുമൊപ്പിച്ച് തൂക്കിനോക്കുന്ന ഒരു വിദ്യയും എവിടേയും ഒരു ഗ്രന്ഥത്തിലും പറയുന്നുമില്ല. പലതും പറയാന്‍ വന്നെങ്കിലും; വിഷ്ണുശര്‍മ്മന്‍, വിനയപൂര്‍വ്വം പറഞ്ഞു.
“രാജാവേ….., കുറച്ച് സ്ഥലത്തിനോ സമ്പത്തിനോവേണ്ടി വിദ്യയെ വില്‍ക്കാന്‍ എനിക്കറിയില്ല. ഞാനതിന് തയ്യാറുമല്ല. എന്നാല്‍, ഞാനീ വെല്ലുവിളി ഏറ്റെടുക്കുന്നു. ആറ് മാസത്തിനുള്ളില്‍ അങ്ങയുടെ മക്കള്‍ മൂവരും നീതിശാസ്ത്രം മനസ്സിലാക്കിയിരിക്കും. ഇല്ലെങ്കില്‍ എന്റെ പേര് വിഷ്ണുശര്‍മ്മനെന്നല്ല”
‘കുറേ സ്ഥലം തന്നാല്‍ പഠിപ്പിക്കുമോ?’ എന്ന; ആന്തരാര്‍ത്ഥം ഗ്രഹിച്ച വിഷ്ണുശര്‍മ്മന്‍, ഇതൊരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു.
രാജാവും മന്ത്രിയും സഭാപണ്ഡിതന്മാരും അത്ഭുതപ്പെട്ടു. എന്തൊരാത്മവിശ്വാസമാണ് വിഷ്ണുശര്‍മ്മന്!
വിഷ്ണുശര്‍മ്മന്‍ രാജാവിന്റെ മൂന്ന് മക്കളേയുംകൂട്ടി തന്റെ വീട്ടിലേയ്ക്ക് പോയി. എല്ലാ ധര്‍മ്മശാസ്ത്രങ്ങളേയും നീതിശാസ്ത്രങ്ങളേയും ഉള്‍ക്കൊള്ളുന്ന രീതിയില്‍, വിഷ്ണുശര്‍മ്മന്‍, അഞ്ച് ഗ്രന്ഥങ്ങളെഴുതി. മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലൂകീയം, ലബ്ധപ്രാണായം, അപരീക്ഷിത കാരകം എന്നിവയാണ് ഈ അഞ്ച് ഗ്രന്ഥങ്ങള്‍. ഈ അഞ്ച് ഗ്രന്ഥങ്ങള്‍ ആറുമാസത്തിനുള്ളില്‍ പഠിച്ച്, രാജാവിന്റെ മക്കള്‍ മൂവരും നല്ല അറിവുള്ളവരായിത്തീര്‍ന്നു. ഈ അഞ്ച് ഗ്രന്ഥങ്ങളാണ് പിന്നീട് ‘പഞ്ചതന്ത്രം’ എന്ന പേരില്‍ പ്രശസ്തമായത്.
പഞ്ചതന്ത്രത്തിലെ, മിത്രഭേദം എന്ന ഭാഗത്തെ ഒരു കഥയുടെ; സ്വാതന്ത്ര്യമെടുത്തുള്ള കഥ പറച്ചിലാണ് ഇത്. കാലാനുസൃതമായി, ‘ചില ഭാഗങ്ങള്‍ പറയാതിരിക്കേണ്ടതുണ്ട്’ എന്ന ഒരു യുക്തി, ഈ കഥപറച്ചിലില്‍ സ്വീകരിച്ചിട്ടുണ്ട്. ‘മിത്രഭേദ’ത്തിലെ ഏഴാമത്തെ കഥയാണിത്.
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.