ഗുരുക്കളെല്ലാം ടീച്ചേര്‍സായെന്ന്
ശിഷ്യനറിഞ്ഞു.
എല്ലാ ടീച്ചര്‍മാരും പൂര്‍ണ്ണവിരാമമിട്ട്
പഠിപ്പിച്ചുകൊണ്ടേയിരുന്നു.
ഇത് ശരി; ഇത് മാത്രം ശരി.
എഴുതിയെടുക്ക്-
അതുപോലെത്തന്നെയെഴുത്.
‘അമ്പലത്തിന്നുളളിലാണ് ദൈവം’.
ഒറ്റയൊരു ടീച്ചറിലെ,
കൈമോശം വരാത്ത ഗുരു
പിച്ചും പേയും പറഞ്ഞു.
‘അമ്പലത്തിലുണ്ടാകാം…. പുറത്തുമുണ്ടാകാം…
ഒരുപക്ഷെ, നിന്റെയുളളിലും
എന്റെയുളളിലുമുണ്ടായിക്കൂടേ…!?
അറിയില്ല; അന്വേഷിക്കൂ ശിഷ്യാ..’
വഴിയേറെത്തുറന്ന ഗുരുവിനെ
ഭ്രാന്തനെന്നു വിളിച്ച്,
വഴിയടച്ചു കെട്ടുന്നവരെ
മാഷെന്ന് വിളിച്ച്,
ഗുമസ്തപ്പട ജാഥവിളിച്ചുജയിച്ചുവരുന്നത്
നിറകണ്ണോടെ
ശിഷ്യന്‍ കണ്ടുനിന്നു.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.